2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

കവിത



       കണ്ണ് 


അപകടത്തിനു ശേഷം 
വഴിയോരത്ത് 
പൊടി പിടിച്ചു, ഇമ പൂട്ടാതെ 
ഒരു കണ്ണ് കിടപ്പുണ്ടായിരുന്നു,
ജീവന്‍ തുടിയ്ക്കുന്നത്‌ .
മണം പിടിച്ച്
ഉറുമ്പ് വരി വെയ്ക്കാന്‍
തുടങ്ങിയപ്പോള്‍ 
കാഴ്ച്ചത്തരിപ്പില്‍ നിന്നടര്‍ന്നൊരാള്‍
ചെമ്പിലയാലാക്കണ്ണ് മെല്ലെക്കോരി 
നടപ്പാണാ തെരുവില്‍ 
നേരവകാശിയെത്തേടി 
ഉണ്ണാതെ, ഉറങ്ങാതെ, അവകാശ വാദങ്ങളില്ലാതെ 
ഭ്രാന്തനെന്നു, നാട്ടുകാര്‍ . 

3 അഭിപ്രായങ്ങൾ: