2013, ഡിസംബർ 9, തിങ്കളാഴ്‌ച

നില തെറ്റിക്കുന്ന മുകള്‍നിലകള്‍ .......

    നാലു വയസ്സുകാരന്‍ അമന്റെ മുന്നിലപ്പോള്‍,ടിവി സ്ക്രീനില്‍ സ്പൈഡര്‍ മാന്‍ താഴ്ന്നു പറക്കു
കയായിരുന്നു.ആ രംഗം കണ്ടാല്‍ പലപ്പോഴും അവനു ഇരിപ്പുറക്കാറില്ല. അവന്‍ എണീറ്റ്‌ നിന്ന് കൈ രണ്ടും പൊക്കി,ഒരു ചാട്ടം ചാടി ''ഹൂയ്'' വിളിച്ചു.വല്ലാത്ത വിശപ്പ്‌ .......
''അമ്മേ, നിയ്ക്കെന്തെങ്കിലും താ.......''
മറുപടി കിട്ടാന്‍ കുറച്ചധികം നേരം കാത്തെങ്കിലും, കാണാഞ്ഞ്‌ അമന്‍ അടുക്കളയിലേക്ക് നടന്നു.
ബിസ്കറ്റ് തിന്നുന്നതിനിടയിലാണ് ചേച്ചിയെ സ്കൂള്‍ വണ്ടി കയറ്റാന്‍ ''അമ്മ ദാ ,ഇപ്പ വരാം'' ന്നു
പറഞ്ഞു അമ്മയും ചേച്ചിയും ബൈ പറഞ്ഞു പോയതോര്‍മ്മ വന്നത്.പെട്ടെന്ന് അമന് അവരെ ഇരുവരെയും കാണാന്‍ തോന്നി. ബെഡ് റൂമിലെ  ജനല്‍ വിരി മാറ്റി,  അമന്‍ താഴെയ്ക്കൊന്നു പാളി നോക്കി. അമനപ്പോള്‍ കെട്ടിടത്തിലെ ഏറ്റവും മുകളില്‍, എട്ടാംനിലയിലാണ്. ചേച്ചിയും അമ്മയും താഴെ വാച്ച്മേനോട് എന്തോ സംസാരിച്ചു കൊണ്ട് നില്‍ക്കുന്നു.ഒരു നായക്കുട്ടി ചേച്ചിയുടെ അരികിലേയ്ക്ക് നടന്നു വരുന്നത് അവന്റെ ശ്രദ്ധയില്‍ പെട്ടതപ്പോഴാണ്.  ഒരു കസേര വലിച്ചിട്ടു
അമന്‍ ജനലിന്റെ ഗ്ലാസ്സ് നീക്കി. അവന്‍റെ കുഞ്ഞു മുഖത്തേയ്ക്കു കാറ്റ് കുളിര്‍ ചൊരിഞ്ഞു. വാതിലിനെക്കള്‍ വിശാലമായി ആകാശത്തേക്ക് തുറക്കുന്ന ജനല്‍പ്പാളികള്‍ ......അവനിപ്പോള്‍ കാറ്റിനെ തൊടാം.....വെളിച്ചത്തെ പിടിക്കാന്‍ നോക്കാം ......എന്ത് രസാ ........അമ്മ തുറക്കാനേ
സമ്മതിക്കാത്ത ഈ ജനലുകള്‍ തുറക്കുമ്പോള്‍ .....
ഒറ്റയഴി പോലുമില്ലാത്ത ചില്ലു ജനാല അമന്റെ പരിമിതിയും സാധ്യതയുമൊക്കെയായി പലപ്പോഴും
അടഞ്ഞു കിടപ്പായിരുന്നു.........അമന് മുന്‍പില്‍.
കാറ്റ് നവോന്മേഷം നിറച്ചതോടെ അമന്റെ മനസ്സിലേക്ക് സ്പൈഡര്‍ മാന്‍ പാറിപ്പറന്നു നടക്കു ന്നത് കാറ്റിനേക്കാള്‍ ശക്തിയോടെ തള്ളിക്കയറി.
ജനല്‍ തുറന്നു അമന്‍ കുനിഞ്ഞു നോക്കാന്‍ തുടങ്ങിയത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അമ്മ, മുകള്‍ നിലയില്‍ ഒറ്റയ്ക്കാക്കി പോയ മകനെ പിടിക്കാന്‍ കാറ്റിനേക്കാള്‍ വേഗതയില്‍ കുതിച്ചു.
ചേച്ചിയും ,വാച്ച്മേനും മറ്റാരെല്ലാമോ ചേര്‍ന്ന് ''നൊ...'' ന്നു വിളിച്ചു കൂവാന്‍ തുടങ്ങി. 
അമനപ്പോള്‍ പെട്ടെന്ന്‍ അവരുടെ അടുത്തേക്ക് പറന്നിറങ്ങാന്‍ തോന്നി .
അപകടം മണത്ത വാച്ച്മാന്‍ എവിടെ നിന്നൊക്കെയോ ഒരു സോഫയും , വിരികളുമെല്ലാം
വലിച്ചു വാരി കൊണ്ട് വന്നു സിമന്റ് തറയില്‍ വിരിച്ചു .......
അമ്മ നില തെറ്റി മുകള്‍ നിലയിലേക്ക് ഓടിയോടി കയറി കൊണ്ടിരുന്നു ..........
ചേച്ചി വാവിട്ടു നിലവിളിക്കാന്‍ തുടങ്ങി.......
നായക്കുട്ടി ,ദൂരെ മാറി കണ്ണും ചിമ്മി കിടന്നു .........
ആരൊക്കെയോ കൈ വീശി അരുതരുതെന്നു കാണിക്കുന്നു .......
ഇവര്‍ക്കിടയിലേക്ക് അമന്‍ തന്‍റെ കുഞ്ഞു കൈകള്‍ ആഞ്ഞു വീശി പറക്കാന്‍ തുടങ്ങി .....
ഈ രക്തത്തില്‍ തനിക്കു പങ്കിലെന്നു വാച്ച്മാന്‍ കണ്ണ് പൊത്തി നിന്നു ........
ഉയര്‍ത്തിയിട്ടു കളിക്കുമ്പോള്‍ കൃത്യമായി തന്‍റെ കൈയിലേക്ക്‌ വന്നു ചേരാറുള്ള അനിയന്  നേരെ കൈ കാട്ടി ചേച്ചി നിലവിളിച്ചോടി.......
താന്‍ വിരിച്ചതിലൊന്നും കിടക്കാതെ,കുസൃതി നിറഞ്ഞ ഭാവത്തോടെ , രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഒരു കുരുന്നിനെ എടുത്തു മാറ്റി കിടത്താനൊരുങ്ങുമ്പോഴാണ് അമ്മ , മകനരികില്‍
വന്നു വീണു ചങ്ക് തകര്‍ന്നു കിടപ്പായത് ......
അമ്മയുടെ കൈകളപ്പോഴും മകനെ അണച്ച്  പിടിക്കാന്‍ വേണ്ടിയെന്നോണം അമന് നേരെ വിടര്‍ന്നു നീണ്ടു വരുന്നുണ്ടായിരുന്നു.........
പറന്നു പോയ മകനെ ,കാറ്റിലെവിടെയെങ്കിലും വെച്ച് പാറിപ്പറന്നു പിടിക്കാം എന്ന നില തെറ്റിയ തോന്നലാല്‍ പറന്നതാണ് ആ അമ്മ .......
മകന്‍ ,താഴ്ച്ചകളില്‍ ചെന്ന് ചാടി അപകടം പറ്റുന്നത് തടയാന്‍ അണച്ച് പിടിക്കാനുള്ള വെമ്പ ലാല്‍ അമ്മക്ക് ഒരിത്തിരി നേരത്തേക്ക് മുകള്‍ നിലയും സമ നിലയും നഷ്ടപ്പെട്ടതാണ് ........
തന്നില്‍ നിന്ന് എന്നെന്നേയ്ക്കുമായി പാറിപ്പോകുന്ന മകനടുത്തെത്താന്‍, ഒന്ന് തൊടാന്‍ ഞാനാദ്യം എന്ന് വ്യഗ്രത പൂണ്ട മനസ്സില്‍ മറ്റു ലോകവും മനുഷ്യരുമെല്ലാം ഒരു നിമിഷം  മങ്ങിയ ചിത്രങ്ങളായി .............
മകനെ തന്നോട് ചേര്‍ത്ത് പിടിക്കാന്‍ ശ്രമിക്കുന്ന ഒരമ്മയും, അമ്മയെ തോല്‍പ്പിച്ച് കടന്നു പോയ മകനും രണ്ടു മൃത ശരീരങ്ങള്‍ മാത്രമായി വാച്ച്മാന്റെ പിന്നീടുള്ള കാഴ്ചകളെ മുറിപ്പെടുത്തിക്കൊ ണ്ടിരുന്നു ........
ചെറുനാരങ്ങ കൊണ്ട് അമ്മാനമാടിക്കളിക്കുമ്പോഴും,അമനെയും തന്നെയും മാറി മാറി ഉയര്‍ത്തിയിട്ടു
കളിക്കുമ്പോഴും ഒരു ചെറു വിരല്‍ പോലും പിഴക്കാത്ത അമ്മക്ക് എവിടെയാണ് പിഴച്ചെതെന്ന റിയാതെ ,കരുവാളിച്ചു നില്‍ക്കുകയാണ് ചേച്ചി........
കുഞ്ഞനിയനും അമ്മയും മത്സരിച്ചു, തന്നെ വിട്ടു,  തന്നെ കൂട്ടാതെ പോയ അന്നാള്‍ തൊട്ടു ചേച്ചി
മുകളിലേക്കോ , താഴേക്കോ കയറിയിറങ്ങി പോകാത്ത ഒരു കോണിപ്പടിയ്ക്കരികില്‍ നില തെറ്റി യിരിപ്പാണു ..........
  

 
 

33 അഭിപ്രായങ്ങൾ:

  1. വളരെ നന്നായിട്ടുണ്ട്.സ്പയ്ടെര്‍ മാന്റെയും ശക്തിമാന്റെയും പുറകെ പോയി അപകടം വരിച്ച എത്രയോ കുരുന്നുകള്‍.ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചു.. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. അയ്യോ....സങ്കടക്കഥയാണല്ലോ

    മറുപടിഇല്ലാതാക്കൂ
  3. ഹോ ..ഗോഡ്‌ ... മനസ്സ് പിടഞ്ഞു പോകുന്നു ഈ കഥ വായിക്കുമ്പോള്‍ .. വളരെ ലളിതമായ ഭാഷയില്‍ ഒരു സാഹചര്യത്തിന്റെ ഭീകരതയെ അവതരിപ്പിച്ച രീതി ..അതാണ്‌ വായനക്കാരന്റെ മനസ്സില്‍ പേടിയും വേദനയും സമ്മാനിച്ചതും .. എഴുത്ത് തുടരുക ..

    മറുപടിഇല്ലാതാക്കൂ
  4. കഥാന്ത്യം ഭീകരമായി പോയി ....നല്ല എഴുത്ത്

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2014, ജനുവരി 3 1:46 AM

    മനോഹരമായ എഴുത്ത്... അഭിനന്ദനങ്ങള്‍...
    ആ സമയത്ത് അവിടെ ഉണ്ടായിരുന്നത് പോലെ തോന്നി - വായിച്ചപ്പോള്‍...
    സങ്കടകഥകളെ വിട്ടുവരൂ... :(

    മറുപടിഇല്ലാതാക്കൂ
  6. എന്തോന്ന് ഇത്...! മനുഷ്യനെ പേടിപ്പിച്ചു, സങ്കടപ്പെടുത്തി ഒരു പരുവം ആക്കി വിട്ടു..

    മറുപടിഇല്ലാതാക്കൂ
  7. ഹൃദയത്തെ തൊട്ടൊരു എഴുത്ത്

    മറുപടിഇല്ലാതാക്കൂ
  8. Super ,oru verita vayanubhavam see my blog http://purpleglide.blogspot.in/

    മറുപടിഇല്ലാതാക്കൂ
  9. ഹൃദയം തകര്‍ന്നു പോകുന്നു..

    മറുപടിഇല്ലാതാക്കൂ
  10. ഹൃദയസ്പര്‍ശിയായ കഥ ... നല്ല അവതരണം....

    മറുപടിഇല്ലാതാക്കൂ
  11. വളരെ നന്നായി എഴുതിയിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  12. കുറച്ചു വാക്കുകളിൽ വേദനയുടെ ഒരു പ്രപഞ്ചം..

    മറുപടിഇല്ലാതാക്കൂ
  13. വേര്‍തിരിക്കാന്‍ കഴിയാത്ത പ്രായത്തില്‍ മനസ്സ് കീഴക്കുന്ന കാഴ്ചകള്‍ പലതും ഇത്തരത്തില്‍ ഭീകരമാകുന്നു.....

    മറുപടിഇല്ലാതാക്കൂ
  14. വായിച്ചു തുടങ്ങിയ നിമിഷങ്ങളിലെല്ലാം ആാ കുഞ്ഞു താഴെ വീഴല്ലേ എന്ന് പ്രാർഥിച്ചു കൊണ്ടിരുന്നു..വല്ലാത്ത വേദനയായി പോയി :(

    മറുപടിഇല്ലാതാക്കൂ
  15. അലി, കുട്ടീ ,റാംജീ , പ്രദീപ്‌, സുദീപ്, രാജേഷ്‌, എച്ചെമു കുട്ടീ , മെല്‍വിന്‍ ,ശ്രീ ഹരി , ബിജു .നിഥിന്‍, മനോജ്‌ കുമാര്‍, മഹേഷ്‌, രാകേഷ് ,പ്രതീഷ് , പ്രവീണ്‍ ,അജിത്‌, സാജന്‍,എല്ലാവര്‍ക്കും ..............നന്ദി.......അഭിപ്രായങ്ങള്‍ക്ക്...........വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്ക് .............

    മറുപടിഇല്ലാതാക്കൂ
  16. നടന്ന കഥയല്ലെങ്കില്‍ ഇത്രക്ക് കഠിനം ആക്കരുത് !

    മറുപടിഇല്ലാതാക്കൂ
  17. അമാനുഷിക കഥാപാത്രങ്ങള്‍ക്കു പുറകെ പോകുന്ന ബാല്യം , തടുക്കാനാവാത്ത കാലത്തിന്‍റെ മാറ്റം കുട്ടികളെ മാത്രമല്ല നമ്മളെയും ബാധിക്കാറുണ്ട് ,,

    മറുപടിഇല്ലാതാക്കൂ
  18. സൂപ്പര്‍ എന്നുതന്നെ വിശേഷിപ്പിക്കാം. നല്ല കഥ.

    മറുപടിഇല്ലാതാക്കൂ
  19. സങ്കടായിലോ... :( :(

    പണ്ട് സൗദിയില്‍ കുട്ടികള്‍ സ്പൈഡര്‍ മാനെ പോലെ ചാടിയ ന്യൂസ്‌ വായിച്ചത് ഓര്‍ക്കുന്നു.. ഭാഗ്യത്തിന് കുട്ടികള്‍ക്ക് ഒന്നും സംഭവിച്ചില്ല...

    മറുപടിഇല്ലാതാക്കൂ
  20. ദുബായില്‍ ഈസംഭവം നടന്ന വാര്‍ത്തയറിഞ്ഞ് എത്രയേറെ മനസ്സു പിടഞ്ഞിരുന്നെന്നോ..! വീണ്ടും ഇവിടെ വായനയില്‍ ആത് നേരില്‍ക്കാണാന്‍ മനസ്സിനെ തെല്ലൊന്നു പാകപ്പെടുത്തേണ്ടിവന്നു. നല്ല്ല എഴുത്ത്. തുടരുക.
    ആശംസകളോടെ..പുലരി

    മറുപടിഇല്ലാതാക്കൂ
  21. വല്ലാണ്ട് വേദനിപ്പിച്ചു ട്ടോ ...ഇടക്കെപ്പോഴോ ആ വാച്ച് മാൻ ആയത് പോലെ ... :(

    എഴുത്ത് തുടരട്ടെ ....ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  22. ഇത് വായിച്ചപ്പോ നെഞ്ചു നന്നായിടിച്ചു..അപ്പൊ ഇത് എഴുതിയപ്പോഴും.....
    സങ്കടം കാണുമ്പോള്‍ ഉരുകാന്‍ നെഞ്ചു ഉണ്ടാവട്ടെ എന്ന് ഈ കറുത്ത കാലത്ത് പ്രാര്‍ത്ഥിക്കുന്നു...ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  23. ഇവിടെയെത്തിച്ച പ്രവീണിന് നന്ദി...
    എഴുത്ത് നന്നായിട്ടുണ്ട്...

    മറുപടിഇല്ലാതാക്കൂ
  24. ഷൈജു ,മൊഹിയുദ്ദീന്‍ ,ഷംസുദ്ദീന്‍, അന്‍വര്‍ ഹുസൈന്‍ , കണ്ണന്‍ ,പ്രഭന്‍, മുബി , ആര്‍ഷ , ഉദയ പ്രഭന്‍ ,വിഷ്ണു ,ജോസ്, രാകേഷ്, അല്‍ജു, ആരിസ് .......എല്ലാവര്‍ക്കും നന്ദി....
    ആദിക്കൊപ്പം ഒമാനിലെത്തിയപ്പോള്‍ ബഹു നില കെട്ടിടങ്ങള്‍ എന്നെ വല്ലാതെ ആകുലപ്പെടുത്തിയിരുന്നു ......കുട്ടികള്‍ക്കുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തതിനാലും ,മിക്ക കെട്ടിടങ്ങളും ഇത്തരം വാര്‍ത്തകളും ,കഥകളുമെല്ലാം പേറിയിരുന്നതിനാലും .

    മറുപടിഇല്ലാതാക്കൂ