2013, ഡിസംബർ 31, ചൊവ്വാഴ്ച

ഉറവ പൊട്ടുമ്പോലെയീ ഓര്‍മ്മകള്‍ ......

ഭാഗം  രണ്ട്

                  "എന്നത്തന്തി അന്നും, പണി കയ്ഞ്ഞ്, കുടീല് വന്നൊരു ചായേം കുടിച്ചു, ഓന്‍, അന്റ്ച്ഛ ച്ചന്‍,  പീട്യേല് പോയി, ചില്ലറ സാമാനങ്ങളൊക്കെ വാങ്ങി മടങ്ങിപ്പോന്ന്‍.ഞാനും കൂടി ഓന്റൊപ്പം, വെര്‍തായ്ലെ ഓന്റെ കുടീലും ഒന്ന് കേറി.  കടലാസ്സില്‍  പൊയ്ഞ്ഞ് , ചാക്ക് നൂലോണ്ട് കെട്ടി കൊ ണ്ടന്ന പഞ്ചാര, ചായിപ്പൊടി, മൊളു,അങ്ങനള്ളതൊക്കെ കെട്ടയ്ച്ച് ഓന്റെ പെണ്ണുങ്ങള്   ഓരോ  പാത്രങ്ങളിലാക്കി. അയിന്റെടേല് ഓന്റെ പെമ്മക്കള് രണ്ടാളും  കൊണ്ടന്ന കടലാസിലെ പോട്ടം കാണാന്‍ പിടി വലി തൊടങ്ങി.അപ്പൊ, അന്റ്ച്ഛച്ചന്‍ മക്കള് മൂന്നാള്‍ക്ക്വായി കൊണ്ടന്ന മുട്ടായി
മടിക്കുത്തഴിച്ച് കൊടുത്ത്. അതൊക്കെ എന്നും പതിവിള്ളതാ . പാരീസ് മുട്ടായി .മുട്ടായി കിട്ട്യേ ഹരത്തില് ഓല് മൂന്നാളും ഒറക്കൊറക്കെ വായിച്ച്. അത് കേട്ടും കൊണ്ടാണ് എന്നത്തേയും ഓന്റെ
തൈലം തേപ്പ് . മക്കളെ  ആരെങ്കിലും വിളിച്ച് പൊറത്തും തൈലം തേച്ച് കയ്ഞ്ഞാ പിന്നെ ചൂട്
വെള്ളത്തിലൊരു  കുളി. അത്  കയ്ഞ്ഞാ പകുതി കേട് മാറും ........ആകപ്പാടെ ഒന്നുസാറാവും . പകലന്ത്യോളം തടിട്ടൊടക്ക്ണതല്ലേ .......പിറ്റന്നും തല പൊന്തണ്ടേ ? പണിക്ക്  പോണ്ടേ ? ഓന്റെ
പെണ്ണുങ്ങള് മീന്‍ നന്നാക്കാന്‍ തൊടങ്ങ്യെപ്പോ ന്നാ നാളെ കാണാം ന്നും പറഞ്ഞു ഞാങ്ങട്ട് പോന്ന്."

വല്ല്യുപ്പ നിര്‍ത്തി . ഫിദ പക്ഷെ പോന്നില്ല . വല്ല്യുപ്പയോളം തന്നെ അടുപ്പമുണ്ട് ഫിദയ്ക്ക് അമ്മമ്മ യോട്......ആ വീട്ടിലെ ചേച്ചിമാരോട് ,ഏട്ടനോട് ,അച്ഛച്ചനോട്. അമ്മമ്മ അവളോടീ കാര്യങ്ങളൊ ക്കെ പറഞ്ഞിട്ടുമുണ്ട്, കഥയാക്കിയും അല്ലാതെയും .

എല്ലാത്തിലും പൊന്നുരുക്കി തേച്ച് ,എല്ലാറ്റിനെയും സൌന്ദര്യമുള്ളതാക്കി സൂര്യന്‍ പതുക്കെ മറ യാന്‍  തുടങ്ങുകയായിരുന്നു . അന്തിച്ചോപ്പില്‍ വല്ല്യുപ്പാന്റെ മുഖം കണ്ടപ്പോള്‍ ഇതിനേക്കാള്‍ ചന്തമുള്ള തൊന്നും താന്‍ വേറെയെവിടെയും കണ്ടിട്ടില്ലല്ലോ എന്നോര്‍ത്തു, ഫിദ .മുറുക്കിച്ചോന്ന ചുണ്ടുകള്‍ അസ്തമയ സൂര്യനെക്കാള്‍ ചുവന്ന്, കനലിനെക്കാള്‍ തുടുത്തതായി അവള്‍ക്കു തോന്നി ..........
വല്ലുപ്പാന്റെ മുറുക്കലിലൂടെയാണ് ഫിദ അയല്‍പ്പക്കങ്ങളിലെത്തപ്പെട്ടത് ..........അവരുടെയെല്ലാം
അകങ്ങളിലെത്തിയത് ........അടുക്കളയിലെത്തിയത്............. അടുപ്പക്കാരിയായത്‌ .

 "ഈ കഥ അമ്മമ്മ ഒരിക്കലെനിക്ക് പറഞ്ഞ് തന്ന്ണ്ട് , വല്ല്യുപ്പാ ......." . അത് കേട്ടപ്പോള്‍ വല്ല്യുപ്പ യ്ക്ക്‌ നല്ല രസം തോന്നി .......കഥകള്‍ നിറഞ്ഞ ഒരു നാട് .........ഒരു പാടം............. .പാടത്തും പറ മ്പിലുമായി നിറയെ  കഥകള്‍ നിറയുന്നു .......വിളയുന്നു ..........ഒരു പെണ്‍ കിടാവ് കഥ കൊയ്യാന്‍ എല്ലായിടത്തും  ഓടി നടക്കുന്നു......എല്ലാത്തിന്റെയും ഉള്ളു തേടി , അകവും പൊരുളുമറിഞ്ഞു.........  .ഊഞ്ഞാലാട്ടി വല്ല്യുപ്പ പറഞ്ഞു കൊടുക്കുന്ന കഥയുടെ ബാക്കി അമ്മമ്മക്കഥയായി പേരക്കുട്ടിയില്‍ വന്നു നിറയുന്നതും അവള്‍ നിറവുള്ളവളായി വളരുന്നതും വല്ല്യുപ്പ കണ്‍നിറഞ്ഞു കണ്ടു .........ആകാ ശക്കൊമ്പത്ത് നിന്നൊരു   കഥയൂഞ്ഞാല്‍ വല്ല്യു പ്പയുടെ മുന്നില്‍ കിടന്നാടിക്കളിക്കാന്‍ തുടങ്ങി..... ..........ഊഞ്ഞാല്‍ കയറില്‍ പൂക്കളും തുമ്പികളും പൂമ്പാറ്റകളും പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു......... ..........ഫിദയെ കണ്ട മാത്രയില്‍ തുമ്പികളും പൂമ്പാറ്റകളും പാറിവന്നു ഫിദയെ ഊഞ്ഞാലില്‍ കയറി യിരിക്കാന്‍ സഹായിച്ചു . വല്ല്യുപ്പ വളരെ മെല്ലയാണ് ആട്ടിത്തുടങ്ങിയതെങ്കിലും ഇടയ്ക്ക് വെച്ച് കാറ്റും കിളികളും ചേര്‍ന്ന് ഉന്തിയതിനാല്‍ ഊഞ്ഞാല്‍ വളരെ ഉയരത്തില്‍ ആടിക്കളിക്കാന്‍ തുടങ്ങി ...........അവള്‍ കായല്‍ കടന്നു ,കടല്‍ കടന്നു സൂര്യനെ തൊടാന്‍ ആയുന്നത് വല്ല്യുപ്പയറിഞ്ഞു...... ..........തുഞ്ചത്തെത്തുമ്പോഴുള്ള ആഴത്തിലുള്ള ഫിദയുടെ ചിരിയാല്‍ ആ പാടം മുഴുവനുണര്‍ന്നു..... .........അവളെ ഞാനാദ്യം തൊടുമെന്ന് വെള്ളവും ഞാറും തമ്മില്‍ മത്സരമായി ........ ..ആമ്പലും താമരയും അവള്‍ വീണാല്‍ പിടിക്കുവാനെന്നോണം മേലേക്ക് മേലേക്ക് പോയി വിടര്‍ന്നു നിന്നു..... ........... അവളെ കാത്ത് അങ്ങേ അറ്റത്ത്‌ അമ്മമ്മ നില്‍ക്കുന്നുണ്ട് ..........പതിയെ അടര്‍ന്നു  വീണു കൊണ്ടിരിക്കുന്ന ഇരുട്ടിനടിയിരുന്ന് ഫിദ എല്ലാവരോടുമായി ,അവള്‍ക്കു ചുറ്റും കാതോര്‍ത്തു നില്‍ക്കു ന്ന എല്ലാത്തിനോടുമായി  ആടിക്കൊണ്ടേയിരിക്കുന്ന ഒരൂഞ്ഞാലിലിരുന്നു ഒരു കഥ ഉറക്കെയുറക്കെ ഉരുവിടുന്നതു പോലെ വല്ല്യുപ്പാക്ക് തോന്നി.........     
     

2 അഭിപ്രായങ്ങൾ: